ഡ്യൂട്ടിയിലിരിക്കെ രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്തതിനു പിന്നാലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ വീണ്ടും ആത്മഹത്യ. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററിലെ സി.ഐ.എസ്.എഫ് സബ് ഇന്‍സ്‌പെക്ടറുടെ ഭാര്യ ഉത്തര്‍പ്രദേശ് സ്വദേശിനി പ്രിയ സിങ്‌നെയാണ് ബുധനാഴ്ച സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററിലെ നര്‍മദ ഗസ്റ്റ് ഹൗസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രിയാണ് സധീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററിലെ മരണ പരമ്പരക്ക് തുടക്കം. സി.ഐ.എസ്.എഫ്. കോണ്‍സ്റ്റബിള്‍ ഛത്തീസ്ഗഡ് ശങ്കര സ്വദേശി ചിന്താമണിയെ ഞായറാഴ്ച രാത്രി സീറോ പോയിന്റ് റഡാര്‍ സെന്റ്‌റിന് സമീപത്തെ വനമേഖലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

 

മരണത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പ് തിങ്കളാഴ്ച രാത്രി സി.ഐ.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ വികാസ് സിങ് സ്വന്തം റിവോള്‍വറില്‍ നിന്ന് സ്വയം നിറയൊഴിച്ചത്. ഭര്‍ത്താവിന്റെ മരണ വാര്‍ത്തയറിഞ്ഞാണ് ഭാര്യ പ്രിയ സിങ്ങ് ശ്രീഹരിക്കോട്ടയില്‍ എത്തിയത്. ഭര്‍ത്താവിന്റെ മൃതദേഹം കണ്ടശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ഇവര്‍ തൊട്ടു പിന്നാലെ ജീവനൊടുക്കിയത്. ഇവര്‍ക്ക് രണ്ട് മക്കള്‍ ഉണ്ട്.

വ്യക്തിപരമായ കാരണങ്ങളാണ് ഇരുവരെയും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. മൂന്ന് സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ഓരോ ജീവനും വിലപ്പെട്ടതാണ്, പ്രശ്‌നങ്ങള്‍ അതിജീവിക്കാന്‍ ശ്രമിക്കുക, അത്തരം ചിന്തകള്‍ വരുമ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. troll free helpline number- 1056, 0471-2552056)

LEAVE A REPLY

Please enter your comment!
Please enter your name here