ന്യുഡല്‍ഹി: 215 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ സുകേശ് ചന്ദ്രശേഖര്‍ ശ്രീലങ്കന്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസുമായി അടുപ്പം ഉണ്ടാക്കാന്‍ സഹായി പിങ്കി ഇറാനിക്ക് വാഗ്ദാനം ചെയ്തത് 10 കോടി രൂപയെന്ന് അനേഷണ ഏജന്‍സി. ഡല്‍ഹി പോലീസിലെ സാമ്പത്തിക കൃറ്റാന്വേഷണ വിഭാഗം പിങ്കി ഇറാനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

സുകേശ് ഒരു ബിസിനസ് പ്രമുഖനാണെന്ന് ധരിപ്പിച്ച ജാക്വലിനുമായി ബന്ധമുണ്ടി നല്‍കേണ്ട ചുമതലയായിരുന്നു ഇറാനിക്ക്്. മറ്റ് പല നടികളും ഇവരുടെ പട്ടികയിലുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ തുകയാണ് നിശ്ചയിച്ചിരുന്നത്. ഇത്തരത്തില്‍ നടത്തിയ 80 ലക്ഷം രൂപയുടെ വരെ ബാങ്ക് ഇടപാട് കണ്ടെത്താന്‍ കഴിഞ്ഞു. പണം പല സമയത്തും പല രീതിയിലാണ് ചെലവഴിച്ചതെന്നും അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.

 

തട്ടിപ്പില്‍ ഇതാദ്യമായാണ് പിങ്കിയുടെ പേരില്‍ കുറ്റപത്രത്തില്‍ വരുന്നത്. നേരത്തെ ഇവരെ ഡല്‍ഹി പോലീസ് പല തവണ ചോദ്യം ചെയ്തിരുന്നു. മക്കോക്കയും മറ്റ് വകുപ്പുകളും പ്രകാരമാണ് പിങ്കിക്കെതിരെ കേസെടുത്തത്.

സുകേശിനും ഭാര്യയും നടിയുമായ ലീന മരിയ പോളിനും നടികളുമായി ബന്ധമുണ്ടാക്കി നല്‍കാന്‍ തനിക്ക് പണം നല്‍കിയിരുന്നുവെന്ന് പിങ്കി ഇറാനി നേരത്തെ സമ്മതിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here