മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി ശശികല നടരാജനെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഇന്ന് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. ശശികലയും യോഗത്തില്‍ പങ്കെടുത്തു.

അവകാശവാദവുമായി ശശികല പുഷ്പ എം.പിയും രംഗത്തെത്തിയതോടെ നിയമക്കുരുക്കുകള്‍ സംബന്ധിച്ച ആശങ്കയിലായിരുന്നു പാര്‍ട്ടി നേതൃത്വം.

ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു കൊണ്ടുള്ള പ്രമേയത്തിനും എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇതടക്കം 14 പ്രമേയങ്ങളാണ് കൗണ്‍സില്‍ പാസാക്കിയത്. ജയലളിതയുടെ ജന്മദിനം ദേശീയ കര്‍ഷക ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസാക്കി.

ജയലളിതയ്ക്ക് മാഗ്‌സസെ അവാര്‍ഡും സമാധാനത്തിന് നോബല്‍ സമ്മാനവും നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here