യോര്‍ക്ക്, പെന്‍സില്‍േവനിയ: ചൊവ്വാഴ്ച രാവിലെ എക്ലോണ്‍ മാര്‍ട്ട് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു ഇന്ത്യന്‍ വംശജനായ ആദിത്യ ആനന്ദ് (44). സ്റ്റോറിലേക്ക് പ്രവേശിച്ച 30 നോട് അടുത്ത് പ്രായം വരുന്ന കറുത്ത വര്‍ഗ്ഗക്കാരനായ ഒരാള്‍ ആദിത്യനോട് ഒരു പാക്കറ്റ് സിഗററ്റ് ആവശ്യപ്പെട്ടു. ചെറു പുഞ്ചിരിയോടെ കൗണ്ടറിന് മുകളിലേക്ക് സിഗററ്റ് പാക്കറ്റ് എടുത്തുവെച്ചു.  സിഗററ്റ് പാക്കറ്റ് എടുക്കുന്നതിന് പകരം അറയില്‍ നിന്നും തോക്കെടുത്ത് വാണിംഗ് ഷോട്ട് നല്‍കി കൗണ്ടര്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. കൗണ്ടര്‍ തുറക്കുന്നതിനിടയില്‍ ഏതോ കസ്റ്റമര്‍ കടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ട തോക്ക് ധാരി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ യാതൊരു പ്രകോപനവും ഇല്ലാതെ ആനന്ദിന് നേരെ നിറയൊഴിക്കുകയായിരുന്നു. 

നെഞ്ചില്‍ വെടിയേറ്റ് ആനന്ദ് കടയില്‍ നിന്നും പുറത്തേക്ക് ഓടിയെങ്കിലും പാര്‍ക്കിംഗ് ലോട്ടില്‍ കുഴഞ്ഞു വീണു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കവര്‍ച്ചയായിരുന്നു തോക്ക്ധാരിയുടെ ലക്ഷ്യമെന്ന് പോലീസ് ചീഫ് വെസ് കഹ്ലെ പറഞ്ഞു.

തല കവര്‍ ചെയ്ത് താടിയുള്ള കറുത്ത വര്‍ഗ്ഗക്കാരനായ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിയെകുറിച്ചോ, സംഭവത്തെ കുറിച്ചോ അറിവുള്ളവര്‍ യോക്ക് പോലീസിനെ 717 846 1234 നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒക്ടോബര്‍ 18 ന് നടന്ന സംഭവം പെന്‍സില്‍വാനിയ ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ ഞെട്ടിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here