ന്യൂഡൽഹി: ലഖിംപുരിൽ കാർ ഇടിപ്പിച്ചു കൊന്ന നാലു കർഷകരുടെ കുടുംബങ്ങൾക്ക് പഞ്ചാബ്, ഛത്തിസ്ഗഢ് സർക്കാറുകൾ 50 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. അതിക്രമത്തിൽപ്പെട്ടു മരിച്ച മാധ്യമ പ്രവർത്തകെൻറ കുടുംബത്തിനും 50 ലക്ഷം രൂപ നൽകും. മരിച്ച നാലു കർഷകരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം രൂപയാണ് യു.പി സർക്കാറിെൻറ വാഗ്ദാനമെന്നിരിക്കേയാണ്, അതിനേക്കാൾ ഉയർന്ന തുക കോൺഗ്രസ് ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചത്.
ഇതിനിടെ, ലഖിംപുർ ഖേരിയിൽ വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിൽ നാലു കർഷകരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. മന്ത്രിപുത്രെൻറ വെടിയേറ്റുെവന്ന് നാട്ടുകാർ സംശയിക്കുന്ന നാലാമത്തെ കർഷകൻ ഗുർവീന്ദർ സിങ്ങിെൻറ മൃതദേഹം രണ്ടാമതും പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബുധനാഴ്ചയാണ് സംസ്കരിച്ചത്. മൂന്നു കർഷകരുടെ സംസ്കാരം കഴിഞ്ഞ ദിവസം നടത്തി.