കൊച്ചി: തുടർച്ചയായ 13ാം ദിവസവും ഇന്ധന വില വർധിപ്പിച്ച് പൊതുജനങ്ങൾക്ക് മേൽ ഏണ്ണക്കമ്പനികളുടെ ക്രൂരത. ഡീസൽ ലിറ്ററിന് 60 പൈസയും പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് കൂടിയത്.

13 ദിവസത്തിനിടെ ഒരു ലിറ്റർ ഡീസലിന് ഏഴ്് രൂപ 28 പൈസയും പെട്രോളിന് ഏഴ് രൂപ ഒമ്പത് പൈസയുമാണ് കൂടിയത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 78.37 രൂപയും ഡീസൽ ലിറ്ററിന് 72.97 രൂപയുമായി.

Petrol and diesel prices at Rs 78.37/litre (increase by Re 0.56) and Rs 77.06/litre (increase by Re 0.63), respectively in Delhi today. pic.twitter.com/ZHLg0h54FL

— ANI (@ANI) June 19, 2020
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് എണ്ണക്കമ്പനികൾ ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്. ജൂൺ ആറിന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞുവെങ്കിലും വില കുറച്ചില്ല. മേയ് മാസം എണ്ണ വില 20 ഡോളറിലേക്ക് കൂപ്പുകുത്തിയെങ്കിലും തീരുവ വർധിപ്പിക്കുക വഴി അതിെൻറ ഗുണഫലം ജനങ്ങൾക്ക് ലഭിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ല.

ഇന്ധന വില വർധന മൂലം അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കാൻ സാധ്യതയുള്ളത് കോവിഡ് മൂലം ദുരിതത്തിലായ സാധാരണ ജനങ്ങളെ ആശങ്കയിൽ ആഴ്ത്തുന്നുണ്ട്. ഈ രീതിതുടർന്നാൽ മൂന്ന് മാസത്തിനുള്ളിൽ പെട്രോൾ, ഡീസൽ നിരക്ക് 80-85 രൂപ നിരക്കിലെത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here