ലഖ്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. 13 വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ലഖിംപൂർഖേരി ജില്ലയിലാണ് സംഭവം.
വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് പെൺകുട്ടിയെ കാണാതായത്. ഏറെ നേരത്തേ തിരച്ചിലിനുശേഷം ശനിയാഴ്ച്ച പ്രദേശത്തെ കരിമ്പ് പാടത്ത് നിന്ന്് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമപ്രകാരമുളള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.