തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സ്വന്തം മുഖം രക്ഷിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങളെ ദുർവ്യാഖാനം ചെയ്ത് നിയമ വ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളർ കടത്തു പോലുള്ള ഹീനമായ ഒരു കേസിൻറെ അന്വേഷണത്തെയാണ് സ്പീക്കറും അദ്ദേഹത്തിൻറെ ഓഫീസും തടസപ്പെടുത്താൻ ശ്രമിക്കുന്നതെന്നത് ഗൗരവമേറിയ കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ സമാജികർക്കുള്ള ഭരണഘടനാ പ്രകാരമുള്ള പരിരക്ഷ അവരുടെ സ്റ്റാഫിനും ലഭിക്കുമെന്ന സ്പീക്കറുടെയുടെയും സ്പീക്കറുടെ ഓഫീസിൻറെയും നിലപാട് നിയമാനുസൃതമല്ല. കേരള നിയമസഭയിൽ തന്നെ മുൻപ് ഇത് സംബന്ധിച്ച് സ്പീക്കറുടെ റൂളിംഗ് ഉണ്ടായിട്ടുള്ളതാണ്. 1970 കളിൽ സർക്കാർ ജീവനക്കാരുടെ സമരത്തിനോടനുബന്ധിച്ച് നിയമസഭാ വളപ്പിൽ നിന്ന് ചില ജീവനക്കാരെ അറസ്റ്റ് ചെയ്ത സംഭവം പ്രവിലേജിൻറെ പരിധിയിൽ വരികയില്ലെന്ന് അന്നത്തെ നിയമ സഭാ സ്പീക്കർ റൂളിംഗ് നൽകിയിട്ടുണ്ട്.
നിയമസഭാ സമാജികർക്കുള്ള പരിരക്ഷ അല്ലാത്തവർക്ക് ലഭിക്കുകയില്ലെന്നാണ് സ്പീക്കറുടെ റൂളിംഗ്. അത് ഇപ്പോഴും നിലനിൽക്കുകയാണ്. 
 
ചട്ടം 164 അനുസരിച്ചുള്ള അറസ്റ്റി•േലാണ് അന്ന് റൂളിംഗ് ഉണ്ടായത്. അതിൻറെ തുടർച്ചയായ ചട്ടം 165 നും അത് ബാധകമാണ്. തനിക്ക് ഭയമില്ലെന്ന് സ്പീക്കർ പത്രസമ്മേളനത്തിൽ പറയുന്നു. ഭയമില്ലെങ്കിൽ എന്തിനാണ് തൻറെ പഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്യുന്നത് തടസ്സപ്പെടുത്താൻ സ്പീക്കർ ശ്രമിക്കുന്നത് സ്പീക്കർക്ക് ഒന്നും മറച്ചു വയ്ക്കാനില്ലെങ്കിൽ അന്വേഷണവുമായി സഹകരിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടു വരാനല്ലേ അദ്ദേഹം ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here