കൊച്ചി : സ്വർണക്കടത്ത് കേസിൽ കൂടുതൽ കുരുക്കിലേക്ക് സ്പീക്കർ. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്തതോടെയാണ് ശ്രീരാമകൃഷ്ണൻ കൂടുതൽ പ്രതിസന്ധി നേരിടുന്നത്.
കെ അയ്യപ്പനെ കസ്റ്റംസ് ഇന്ന് ഒൻപതര മണിക്കൂറാണ് ചോദ്യം ചെയ്തത്. സ്വപ്‌നാ സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ അഡീഷണൽപ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തത്.
കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കെ അയ്യപ്പനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. എന്നാൽ അയ്യപ്പനെ ചോദ്യം ചെയ്യുന്നത് തടയിടാനാണ് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചതെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ കസ്റ്റംസ് കണിശമായ നിലപാടിലാണ്.