കൊച്ചി : സിസ്റ്റർ അഭയാകേസിൽ സാക്ഷിയായ അടയ്ക്കാരാജുവിനെ വിശ്വസിക്കരുതെന്ന ആവശ്യവുമായി കേസിൽ ശിക്ഷിക്കപ്പെട്ട വൈദികൻ ഹൈക്കോടതിയിൽ. സി ബി ഐ കോടതിവിധി അടയ്ക്കാരാജുവെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു.
സി ബി ഐ പ്രത്യേക കോടതി സിസ്റ്റർ സെഫി, ഫാ.തോമസ് കോട്ടൂർ എന്നിവരെയാണ് ശിക്ഷിച്ചത്. കേസിൽ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരുന്നത്.
കോട്ടയത്തെ ടെൻത് പയസ് കോൺ വെന്റിൽ സിസ്റ്റർ അഭിയ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ 28 വർഷങ്ങൾക്ക് ശേഷമാണ് വിധിയുണ്ടായത്. ഏറെ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഇടനൽകിയ കേസായിരുന്നു അഭയകേസ്. പലവിധ അന്വേഷണ വഴികളിലൂടെ കടന്നുപോയ കേസിൽ അടയ്ക്കാരാജുവിന്റെ മൊഴി ശക്തമായിരുന്നു. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു കേസിൽ വിധി.