കൊച്ചി : പാലാരിവട്ടത്ത് മുൻ മിസ് കേരളയും റണ്ണറപ്പും അടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലുടമ അടക്കം ആറുപേർ അറസ്റ്റിൽ.. അപകടത്തിന് മുന്‍പ് അന്‍സി കബീര്‍ ഉള്‍പ്പെടെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ട് ഉൾപ്പെടെയാണ് അറസ്റ്റിലായത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഞ്ചുപേർ ഹോട്ടൽ ജീവനക്കാരാണ്.

 

ഇന്നലെ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം റോയി വയലാട്ടിനെ വിട്ടയച്ചിരുന്നു. ഇന്ന് ഹാര്‍ഡ് ഡിസ്‌കുമായി എത്തുമെന്ന് അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി റോയി വീണ്ടും ഹാജരായത്. റോയി പൊലീസിന് കൈമാറിയ ഹാർഡ് ഡിസ്കിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഹോട്ടലിൽ വീണ്ടും പരിശോധന നടത്തിയത്. ഇതിന് പിന്നാലെയാണ് സി.സി.ടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന് ഇയാളെ ഉൾപ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്.

 

അപകടത്തില്‍ ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്നാണ് കൊല്ലപ്പെട്ട മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ എന്നിവരുടെ ബന്ധുക്കളുടെയും നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here