കൊല്ലം: വീട് ജപ്‌തി ചെയ്യാനായി നോട്ടീസ് പതിച്ചതിന്റെ വിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമിയെ(18) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയുമായി ബന്ധപ്പെട്ട് ജപ്‌തി നോട്ടീസ് വീട്ടിൽ പതിച്ചതിന് ശേഷമാണ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചത്. സംഭവം ദൗർഭാഗ്യകരമാണെന്നും സഹകരണമന്ത്രി ഉടൻ ഇടപെടണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച അഭിരാമി.