തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വിവാദ കത്തുകളും നഗരസഭയെ ചുറ്റിപ്പറ്റിയുള്ള അനധികൃത നിയമനങ്ങളും വൻ പ്രതിഷേധങ്ങൾക്കിടയാക്കിയ സാഹചര്യത്തിൽ മുഖം രക്ഷിക്കൽ നടപടി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
തിരുവനന്തപുരം നഗരസഭയിലെ താൽക്കാലിക ഒഴിവുകളിലേക്കുള്ള നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പ്രഖ്യാപിച്ചു. വിവാദമായ 295 താൽക്കാലിക ഒഴിവുകൾ ഉൾപ്പെടെയുള്ള താൽക്കാലിക തസ്തികകൾ നികത്താനുള്ള നഗരസഭയുടെ അധികാരം റദ്ദാക്കിയതായും അദേഹം അറിയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഇടപെടൽ മൂലമാണ് പുതിയ തീരുമാനമെന്നാണ് സൂചന.