ക്യാംപസില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യങ്ങളുണ്ടെന്ന പരാതി ബോധിപ്പിക്കാനെത്തിയ വിദ്യാര്‍ഥികളോട് സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ച പ്രിന്‍സിപ്പില്‍ പെരുമാറുകയും ചേംബറില്‍ പൂട്ടിയിടുകയും ചെയ്തത്‌.

കാസര്‍ഗോഡ് : ഗവണ്‍മെന്റ് കോളജില്‍ കുടിവെള്ള പ്രശ്‌നത്തില്‍ പരാതിയുമായെത്തിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ചേംബറില്‍ പൂട്ടിയിട്ട് അപമാനിച്ചതായി പരാതി.സംഭവത്തില്‍ വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.

വിദ്യാര്‍ഥികളെകൊണ്ട് കാലുപിടിപ്പിച്ച സംഭവത്തില്‍ വിവാദങ്ങളില്‍ ഇടം നേടിയ വ്യക്തിയാണ് കോളജ് പ്രിന്‍സിപ്പല്‍ എം.രമക്യാംപസില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യങ്ങളുണ്ടെന്ന പരാതി ബോധിപ്പിക്കാനെത്തിയ വിദ്യാര്‍ഥികളോട് പ്രിന്‍സിപ്പില്‍അപമര്യാദയായി പെരുമാറുകയും ചേംബറില്‍ പൂട്ടിയിടുകയും ചെയ്തത്‌സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ച പ്രിന്‍സിപ്പല്‍ എം.രമ വിദ്യാര്‍ഥികള്‍ക്ക്ഇരുന്ന് സംസാരിക്കാന്‍ അവകാശമില്ലെന്ന നിലപാട് എടുക്കുകയും ചെയ്തു.

 

”വാട്ടര്‍ പ്യൂരിഫയറില്‍നിന്നു ലഭിച്ച വെള്ളത്തില്‍ അഴുക്കു കണ്ടതുകൊണ്ട് പരാതിപ്പെടാനാണ് എസ്എഫ്‌ഐ പ്രിന്‍സിപ്പലിനെ കണ്ടത്. ഈ വെളളം കുടിച്ചാല്‍ മതി എനിക്കു സമയില്ലെന്നാണ് പ്രിന്‍സിപ്പല്‍ മറുപടി നല്‍കിയത്.ഇതിനു പരിഹാരം കാണാതെ മടങ്ങില്ലെന്ന നിലപാടില്‍ വിദ്യാര്‍ഥികള്‍ അവിടെ കുത്തിയിരിക്കുകയായിരുന്നു.

15ല്‍ പരം വിദ്യാര്‍ഥികളെയാണ് പ്രിന്‍സിപ്പല്‍ ചേംബറില്‍ പൂട്ടിയിട്ട് പുറത്തിറങ്ങിയത്.
സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട് പ്രിന്‍സിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here