തൃശൂർ: കേരളത്തെ രക്ഷിക്കാൻ വേണ്ടിയാണ് മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃശൂരിൽ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ കാലത്ത് പാക് തീവ്രവാദികൾ അക്രമം നടത്തിയാലും വോട്ട് ബാങ്കിനായി സർക്കാർ മിണ്ടാതിരിക്കുകയായിരുന്നു. മോദിയുടെ കാലത്ത് തീവ്രവാദികളുടെ വീട്ടിൽ കയറിയും തിരിച്ചടി നൽകുകയാണ്. കേരളത്തിൽ പരസ്പരം തല്ലുന്നവർ ത്രിപുരയിൽ ഒന്നിച്ചു. എന്നാല്‍, ജനങ്ങൾ ബിജെപിയെ തെരഞ്ഞെടുത്തെന്നും അമിത് ഷാ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തില്‍ കമ്യൂണിസ്റ്റുകാര്‍ മൗനം പാലിക്കുകയാണ്. കേരള ജനത മിണ്ടാതിരിക്കില്ല, 2024ല്‍ മറുപടി പറയും. കൊച്ചി 11 ദിവസമായി പുകയുന്നു, സംസ്ഥാന സര്‍ക്കാരിന് നടപടിക്ക് കഴിയുന്നില്ലെന്നും ഷാ കുറ്റപ്പെടുത്തി.