ആലപ്പുഴ: മാവേലിക്കര പല്ലാരിമംഗലത്ത് 12 വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച് അവശനാക്കി. സംഭവത്തിൽ കൊല്ലം മരുതൂർകുളങ്ങര വടക്ക് മങ്ങാട്ട് തെക്കേ വീട്ടിൽ സുകു ഭവാനന്ദൻ (30) അറസ്റ്റിലായി.
ദേഹമാസകലം മുറിവുകളുമായി ഇയാൾ തന്നെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുടുംബം പല്ലാരിമംഗലത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്. കുട്ടി വീണ് പരിക്കേറ്റെന്നാണ് ഇയാള്‍ ഡോക്ടറോട് പറഞ്ഞത്. കുട്ടിയുടെ പേടിച്ചുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ദേഹമാസകലം മുറിവുകള്‍ കണ്ടെത്തുകയായിരുന്നു.
മുറിവുകള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പിന്നീട് കുട്ടിയെ മാറ്റി നിര്‍ത്തി സംസാരിച്ചപ്പോഴാണ് രണ്ടാനച്ഛന് മര്‍ദിച്ചതാണെന്ന വിവരം പുറത്തുവന്നത്.
പിന്നാലെ ഡോക്ടര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.