ആലപ്പുഴ കരളകം പാടത്തു അധികൃതരുടെ ഒത്താശയോടെ വൻ തോതിൽ പാടം നികത്തുന്നു…..

ലക്ഷങ്ങൾ അധികൃതർ കൈക്കൂലി പറ്റിക്കൊണ്ടാണ് ഈ അനധികൃത നികത്തൽ എന്ന് പരിസര വാസികളും ജനങ്ങളും ആരോപിക്കുന്നു.


തിരഞ്ഞെടുപ്പിൽ ഭരണ പക്ഷ പാർട്ടിക്ക് വൻ തുക നൽകിയത് കാരണം അവർ ഇതിന് കൂട്ടുനിൽക്കുകയാണ്.

ആലപ്പുഴ നഗരത്തിലെ പടിഞ്ഞാറേ തോട്ടാത്തോടിനു പടിഞ്ഞാറ് വശം റിസോർട്ടിന്റെ പിറകിലെ പാടം ആണ് റിസോർട്ടിന് വേണ്ടി നികത്തുന്നത്.

പ്രളയ കാലത്ത് പ്രദേശത്തെ ജനങ്ങളെ വെള്ളപൊക്കത്തിൽ നിന്നും രക്ഷിച്ചത് ഈ പാടമായിരുന്നു.

അനധികൃത നികത്തൽ തടയാൻ ശക്തമായ നടപടി സ്വീകരിക്കും എന്ന് ജില്ലാ കളക്ടർ അടക്കം പറഞ്ഞിട്ടും മറ്റു റവന്യൂ അധികാരികൾ ഇതിന് കൂട്ടു നിൽക്കുന്നത് പണത്തിന്റെ ബലത്തിലാണ് എന്നതും അതുകൊണ്ടാണ് അധികൃതരേ അറിയിച്ചിട്ടും നടപടി എടുക്കാത്തത് എന്നും ജനങ്ങൾക്ക് ആക്ഷേപമുണ്ട്.

പാടം നികത്തിയ മണ്ണ് എടുത്തു മാറ്റുവാനും അനധികൃത നികത്തൽ നടത്തിയവർക്കെതിരെ
ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം എന്നും ബി. ജെ. പി ആലപ്പുഴ ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ   ആവശ്യപ്പെട്ടു.


Ph.94469 32546