മുസ്ലീം വിഭാഗത്തെ അധിക്ഷേപിക്കുന്ന പ്രസംഗം നടത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകന്‍ ഡോ. എന്‍. ഗോപാലകൃഷ്ണനെതിരെ നിയമനടപടികളിലേക്ക് നീങ്ങുന്ന കാര്യം മുസ്ലീം ലീഗ് പരിശോധിക്കുന്നു.ഡോ. എന്‍. ഗോപാലകൃഷ്ണനെതിരെനടപടി വേണമെന്ന് കോൺഗ്രസ്സും ആവശ്യപ്പെട്ടിട്ടുണ്ട് .
വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുന്നില്ലെങ്കില്‍ സമീപകാലത്ത് ഇത്തരം കാര്യങ്ങളില്‍ ഏകപക്ഷീയമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന പരാതിയാണ് മുസ്ലീം ലീഗിനുള്ളത്. മുമ്പ് വര്‍ഗീയ പ്രസംഗം നടത്തിയതിന് ഷംസുദ്ദീന്‍ പാലത്തിനെതിരെയും കെ പി ശശികലയ്‌ക്കെതിരെയും വേറൊരാള്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തത് ഷംസുദ്ദീന്‍ പാലത്തിനെതിരെ മാത്രമാണെന്ന് മുസ്ലിം ലീഗ്ജ നറല്‍ സെക്രട്ടറി പ്രതികരിച്ചു.ഒരു ഓൺ ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്
ഉത്തരേന്ത്യയിലെ ചിലയിടങ്ങളിലെ പോലെ കേരളത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് പലരുടേയും ഭാഗത്ത് നിന്നുണ്ടാകുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും കെ പി എ മജീദ് ആവശ്യപ്പെട്ടു.
രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്ന ഗോഡ്സെയെ തൂക്കിക്കൊന്ന ദിവസം ബലിദാനീ ദിനമായി ആചരിക്കുന്നവരില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.അത് വിലക്കാന്‍ പ്രധാനമന്ത്രിയുള്‍പ്പെടെ കേന്ദ്രമന്ത്രിമാരും പാര്‍ലമെന്റംഗങ്ങളും തയ്യാറാകുന്നില്ല. കേരളത്തില്‍ കയ്യടി നേടാന്‍ ആര്‍എസ്എസിനെ വിമര്‍ശിക്കുന്നതല്ലാതെ ഇടത് സര്‍ക്കാര്‍ വിദ്വേഷപ്രസംഗം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. വാതം പിടിച്ചു കിടക്കുന്നവരെ ചാടിയെഴുന്നേല്‍പ്പിക്കുന്ന പ്രസംഗം ശശികല ആവര്‍ത്തിക്കുന്നു. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ബോധവത്ക്കരണത്തിന് ശ്രമിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
“വിദേശ രാജ്യങ്ങളിലെ ജനങ്ങള്‍ തിരസ്ക്കരിച്ചു ചവറ്റുകുട്ടയിലിട്ട ക്രിസ്ത്യന്‍ മതത്തെ ഇവിടത്തെ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു മതത്തെ വളര്‍ത്താനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷമായിരുന്നു കൊണ്ട് ഭൂരിപക്ഷത്തെ ഭരിക്കാനും പതിയെ ഭൂരിപക്ഷമായിമാറി ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുമാണ് ക്രിസ്ത്യാനികള്‍ ശ്രമിക്കുന്നത്”.
“ജമ്മു കശ്മീരിലും, ഉത്തര്‍ പ്രദേശിലും, ബംഗ്ലാദേശിലുമെല്ലാം ഹിന്ദുക്കള്‍ക്ക് എതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ മുസ്ലീങ്ങളാണ്. ലവ് ജിഹാദാണ് അവരുടെ പ്രധാന ആയുധം”.
“സംഘപരിവാറിന്റെ സ്വന്തം സക്കീർ നായിക്ക്” എന്നു വിശേഷിപ്പിക്കാവുന്ന ഡോ. എൻ. ഗോപാലകൃഷ്ണൻ വക മൊഴിമുത്തുകളാണ് മുകളിൽ ഉദ്ധരിച്ചത്. ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കുമെതിരെ മാത്രമല്ല, കമ്മ്യൂണിസ്റ്റുകാരും യുക്തിവാദികളും ബുദ്ധിജീവികളുമൊക്കെ ഇദ്ദേഹത്തിന്റെ കണ്ണിൽ ഹിന്ദുവിന്റെ ശത്രുക്കളാണ്. ഡോക്ടറേറ്റുകളുടെ മറവിൽ അച്ചടി വടിവൊത്ത വാക്ചാതുര്യം കൊണ്ട് സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഒന്നു മാത്രം. ഹിന്ദുവിന്റെ ഒരേയൊരു മിത്രം സംഘപരിവാറാണ്. ആകെ ഒരേയൊരു മിത്രം.
ഒരു വീഡിയോ പിൻവലിച്ചുവെന്നുവെച്ച് അതിലെ വാദങ്ങൾ മാഞ്ഞുപോകുന്നില്ല. ഒരു മതത്തെയും താൻ ആക്ഷേപിക്കാറില്ല എന്നാണ് പിൻവലിച്ച വീഡിയോയിൽ ഗോപാലകൃഷ്ണൻ അവകാശപ്പെട്ടത്. അതേ ആളാണ്, താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ “ഞാന്‍ പറയുന്നത് തനി വര്‍ഗീയതയാണ്; പറയുന്നത് ഹിന്ദുക്കളോടുമാണ്; മറ്റുള്ളവര്‍ക്ക് വേദന തോന്നിയിട്ട് കാര്യമില്ല” എന്ന ആമുഖത്തോടെ ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും യുക്തിവാദികൾക്കും ബുദ്ധിജീവികൾക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത്. പലതും നുണകളാണ്. കമ്മ്യൂണിസ്റ്റുകാർ ദേവസ്വം വരുമാനം കൈയിട്ടുവാരുന്നുവെന്ന പച്ചക്കളളവും ഈ വീഡിയോയിലുണ്ട്.
ഹിന്ദുക്കളുടെ ഒന്നാം ശത്രുവായി കമ്മ്യൂണിസ്റ്റു പാർടിയിലെ ഹിന്ദുക്കളെ മുദ്രകുത്തുന്ന ഡോ. ഗോപാലകൃഷ്ണൻ രണ്ടാമത്തെ ശത്രുവായി ക്രിസ്ത്യാനികളെ പ്രഖ്യാപിക്കുന്നു. ചതിച്ചും വഞ്ചിച്ചും പറ്റിച്ചും അവഹേളിച്ചുമാണ് കൃസ്ത്യാനികൾ ഹിന്ദുക്കളെ ബലിയാടുകളാക്കിയെന്നും വിദ്യാഭ്യാസ മേഖലയിലും ആതുര ശുശ്രുഷയിലും പ്രേമിച്ചു വിവാഹം കഴിച്ചും മത പരിവര്‍ത്തനം നടത്തിയുമെല്ലാം അവര്‍ ഹിന്ദുക്കളെ ചതിച്ചു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വിലപിക്കുന്നു.