pandalam-sudhakaran.jpg.image.784.410

തിരുവനന്തപുരം∙ ആദിവാസി ക്ഷേമത്തിന് മന്ത്രിയുണ്ടായിട്ടും പ്രയോജനമില്ലെന്ന് കോൺഗ്രസ് നേതാവ് പന്തളം സുധാകൻ. ആദിവാസികളുടെ പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. സമാർട് സിറ്റികൾക്കു പുറകെ പോകുമ്പോൾ അടിസ്ഥാന പ്രശ്നങ്ങൾ മറക്കരുതെന്നും സുധാകരൻ പറഞ്ഞു. ആദിവാസി കുട്ടികളെ ബാലവേലയ്ക്ക് ഉപയോഗിക്കുന്നുവെന്ന മനോരമ ന്യൂസ് വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ആദിവാസിക്കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള മനോരമന്യൂസ് വാര്‍ത്ത അതീവ ഗൗരവമുള്ളതെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. സര്‍ക്കാരിനെ നിലനിര്‍ത്താനല്ലാതെ ആദിവാസിക്കുട്ടികളെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു സമയമില്ലെന്ന് ബൃന്ദ ആരോപിച്ചു.

സ്കൂളുകളിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ആദിവാസി കുരുന്നുകൾ ജോലിക്കിറങ്ങുന്നത്. അടയ്ക്കാക്കളത്തിൽ മുതൽ തെങ്ങു കയറുന്നതിനു വരെ കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. മൂന്നു നേരവും ഈരണ്ട് പൊറോട്ടയും മത്തിയുടെ ചാറുമാണ് അടയ്ക്കാക്കളത്തിൽ കഠിനാധ്വാനം ചെയ്യുന്ന കുട്ടികള്‍ക്കു പോഷകാഹാരമായി ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here