ശ്രീനഗർ∙ ഹുറിയത്ത് നേതാവ് സയ്യിദ് അലീ ഷാ ഗീലാനിയെ വീണ്ടും വീട്ടു തടങ്കലിലാക്കി. ശ്രീനഗറില്‍ ഇന്ന് സെമിനാറില്‍ പങ്കെടുക്കാനിരിക്കെയാണ് നടപടി. വീട്ടു തടങ്കലിലായിരുന്ന ഗീലാനിയെ കഴിഞ്ഞ വ്യാഴാഴ്ച മോചിപ്പിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ചത്തെ നിസ്കാരത്തില്‍ പങ്കെടുക്കാന്‍ പോലും പൊലീസ് അനുവദിച്ചില്ലെന്ന് ഓള്‍ പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഗ്രസ് ഫേസ്‌ബുക്കിലൂടെ അറിയിക്കുകയായിരുന്നു.
ഗീലാനിക്ക് പുറമെ ഹുറിയത്ത് നേതാവ് മിര്‍വാസ് ഉമര്‍ ഫാറൂഖിനെയും വീട്ടു തടങ്കലിലാക്കിയിട്ടുണ്ട്. വിഘടനവാദി നേതാക്കളായ ഷബീര്‍ ഷാ, ബിലാല്‍ ലോണ്‍ എന്നിവരെ ഇന്നലെ വീട്ടു തടങ്കലിലാക്കിയിരുന്നു. പാക്കിസ്ഥാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലെത്തിയ ഇരുവരെയും വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് വീട്ടു തടങ്കലിലാക്കിയത്.