പാലക്കാട്: കോവിഡ് രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ തിങ്കളാഴ്ച മുതൽ കർശന നിയന്ത്രണം തുടങ്ങി. തുടർച്ചയായി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നതിനെ തുടർന്ന് സെക്ഷൻ 144 െൻറ അടിസ്ഥാനത്തിലാണ് ജില്ലയിൽ മേയ് 31 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. രോഗപ്രതിരോധത്തിെൻറ ഭാഗമായി മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ നിബന്ധനകൾ കർശനമായി പാലിക്കുന്നതിനായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജില്ല കലക്ടർ അറിയിച്ചു.

ചൊവ്വാഴ്ച മുതൽ പൊതുപരീക്ഷകൾ തുടങ്ങുന്ന സാഹചര്യത്തിൽ ജില്ലയിൽ പരീക്ഷ എഴുതാൻ തടസമില്ല. പരീക്ഷ, വിവാഹം, ജോലിക്ക് ഹാജരാകൽ, വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് സാധ്യമാണ്. പരീക്ഷ നടത്തിപ്പിനും പരീക്ഷയ്ക്ക് ഹാജരാകുന്നതിനായി പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിനും തടസമില്ലെന്നും കലക്ടർ അറിയിച്ചു.

ജില്ലയിൽ തിങ്കളാഴ്ച മുതൽ താഴെ പറയുന്നവക്കായിരിക്കും നിയന്ത്രണം

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും.

വിനോദ കേന്ദ്രങ്ങൾ, ഹാളുകൾ, തിയേറ്ററുകൾ, കായിക കോംപ്ലക്സുകൾ, പാർക്കുകൾ തുറക്കില്ല.

സാമൂഹിക, രാഷ്ട്രീയ, വിനോദ, സാംസ്ക്കാരിക, മതപരപരമായ കൂടിച്ചേരലുകൾക്ക് നിരോധനം.

മതപരമായ സ്ഥലങ്ങളിൽ പൊതുജന പ്രവേശനം അനുവദനീയമല്ല..

രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെയുള്ള അനാവശ്യമായ യാത്രകൾ അനുവദനീയമല്ല.

ആഘോഷങ്ങൾ, മത, സാമൂഹിക കൂടിച്ചേരലുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ നാല് പേരിലധികം പേർ ഒത്തുചേരൽ പാടുള്ളതല്ല
പൊതുസ്ഥലങ്ങളിൽ യോഗങ്ങളും പ്രകടനങ്ങളും പാടില്ല

ആരോഗ്യ വകുപ്പിെൻറ നിർദേശപ്രകാരം വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവർ ക്വാറൻറീൻ നിർദേശങ്ങൾ കർശനമായും പാലിക്കണം. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കുകയും സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും.

കണ്ടെയ്ൻമെൻറ് മേഖലകളിൽ ചികിത്സാപരമായ ആവശ്യങ്ങൾക്കും അവശ്യ സേവനങ്ങൾക്കൊഴികെ മറ്റൊന്നിനും യാത്രാനുമതി ഉണ്ടായിരിക്കുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here