തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര കാർഗോ ഉപയോഗിച്ച് 15 കോടിയുടെ സ്വർണം കടത്തിയ കേസിൽ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ. ബംഗളൂരുവിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ആണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ഇവരെ നാളെ കൊച്ചിയിൽ എത്തിക്കും. ഇരുവരെയും കസ്റ്റഡിയിലെടുത്ത വിവരം കസ്റ്റംസ് അധികൃതരെ എൻ.ഐ.എ അറിയിച്ചു.
കേസിലെ മുഖ്യ ആസൂത്രകയാണ് സ്വപ്ന സുരേഷ് എന്ന സ്വപ്നപ്രഭ സുരേഷ്. സ്വർണക്കടത്തിൽ നേരിട്ട് ബന്ധമുള്ളതായി സംശയിക്കുന്ന സന്ദീപ് നായർ തിരുവനന്തപുരം സ്വദേശിയാണ്. കേസിലെ മറ്റൊരു പ്രതി തിരുവനന്തപുരം സ്വദേശി പി.എസ്. സരിത്ത് കസ്റ്റംസിെൻറ കസ്റ്റഡിയിലാണ്. യു.എ.ഇ കോൺസുലേറ്റിലെ പ്രതിനിധിയുടെ പേരിൽ കുടുംബം അയച്ച പാർസൽ ഒരുക്കിയ യു.എ.ഇയിൽ കഴിയുന്ന കൊച്ചി സ്വദേശി ഫാസിൽ ഫരീദും കേസിൽ പ്രതിയാണ്.
കഴിഞ്ഞ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ യു.എ.ഇ കോൺസുലേറ്റ് ചുമതലക്കാരെൻറ പേരിലെത്തിയ ബാഗേജിൽനിന്ന് 15 കോടി വില വരുന്ന 30 കിലോ സ്വർണം പിടികൂടിയത്.
കേസിൽ നാല് പ്രതികൾക്കെതിരെ എൻ.ഐ.എ കഴിഞ്ഞ ദിവസം എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു.
രാജ്യത്തിെൻറ സാമ്പത്തിക സ്ഥിരതക്കും ദേശീയസുരക്ഷക്കും ഭീഷണിയാവുന്ന രീതിയിൽ അനധികൃതമായി വൻതോതിൽ സ്വർണം കടത്തിയത് തീവ്രവാദ കുറ്റത്തിെൻറ പരിധിയിൽ വരുന്നതാണെന്ന നിരീക്ഷണത്തോടെയാണ് എൻ.ഐ.എ കേസ് അന്വേഷിക്കുന്നത്.