ജനാധിപത്യ ചരിത്രത്തിൽ ഇതുപോലെ കറ പുരണ്ട ദിനങ്ങൾ ഉണ്ടായിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എം പി . ജനാധിപത്യത്തിന്റെ രണ്ടാം നെടും തൂണായ പാർലമെന്റിനെയും നാലാം നെടും തൂണായ മാധ്യമങ്ങളെയും അടിച്ചമർത്തികൊണ്ടുള്ള ഒരു പ്രക്രിയയ്ക്കാണ് മോദിസർക്കാർ തുടക്കം കുറിച്ചത്. പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കവെയാണ് ജോൺ ബ്രിട്ടാസ് എം പി കൈരളി ന്യൂസിനോട് പ്രതികരിച്ചത്.
ഒരു വിഷയത്തിൽ പോലും സാർത്ഥകമായ ചർച്ച അനുവദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്നും മൃഗീയമായ രീതിയിൽ പാർലമെന്റ് അംഗങ്ങളെ മോദി സർക്കാർ കൈകാര്യം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വർഷകാല സമ്മേളന കാലയളവിൽ ജനങ്ങളിൽ നിന്ന് വസ്തുതകൾ മറച്ച് വെക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്നും പ്രതിപക്ഷ എം പിമാരെ ഇന്നലെ മാർഷൽമാർ കയ്യേറ്റം ചെയ്തതും കേന്ദ്ര സർക്കാരിന്റെ സമ്മതത്തോടെ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.