മെല്‍ബണ്‍: മെല്‍ബണില്‍ ദേശീയ പതാകയുമായി എത്തിയ ഇന്ത്യക്കാരെ ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകള്‍ ആക്രമിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക പരിക്കേറ്റതായും രണ്ട് പേരെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതായും ഓസ്ട്രേലിയന്‍ പോലീസ് അറിയിച്ചു.

വീഡിയോ വൈറലായതിന് പിന്നാലെ ഓസ്‌ട്രേലിയയിലെ ഖാലിസ്ഥാനി അനുകൂലികളുടെ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ബിജെപി നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ അപലപിച്ചു. ” ഓസ്‌ട്രേലിയയിലെ ഖാലിസ്ഥാനി അനുകൂലികള്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്റെ സമാധാനവും ഐക്യവും തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധരെ ശക്തമായി നേരിടുകയും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണം”. അദ്ദേഹം ട്വീറ്റ് ചെയ്തു.

 

ഇന്ത്യന്‍ ദേശീയ പതാകയുമായി എത്തിയ ഇന്ത്യന്‍ യുവാവിനെ ഒരു കൂട്ടം ഖാലിസ്ഥാന്‍ അനുകൂലികള്‍ പിന്തുടരുന്നതിന്റെ വീഡിയോ ഹിന്ദു ഹ്യൂമന്‍ റൈറ്റ്‌സ് ഓസ്‌ട്രേലിയയുടെ ഡയറക്ടര്‍ എല്‍ ഗേറ്റ്‌സ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മെല്‍ബണിലെ ഫെഡറേഷന്‍ സ്‌ക്വയറില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഓസ്ട്രേലിയയിലെ ഇന്ത്യക്കാര്‍ വിക്ടോറിയ പോലീസിനെ അറിയിച്ചതായി ഓസ്‌ട്രേലിയ ടുഡേ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെല്‍ബണിലെ ഫെഡറേഷന്‍ സ്‌ക്വയറില്‍ നടന്ന പരിപാടിലയിലാണ് ഇന്ത്യക്കാര്‍ക്ക് എതിരെയുളള ഖാലിസ്ഥാനി അനുകൂലികളുടെ ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here