ബ്രസീലിയ: കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ സൂപ്പര്‍താരം ലിയോണേല്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്ക് സമനില. ആദ്യ മത്സരത്തില്‍ ചിലെയാണ് അര്‍ജന്റീനയെ സമനിലയില്‍ കുടുക്കിയത്. ഇരു ടീമുകളും ഓരോഗോള്‍ അടിച്ചു പിരിയുകയായിരുന്നു. നായകന്‍ ലയണേല്‍ മെസ്സി അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ ചിലെയുടെ ഗോള്‍ എഡുവാര്‍ഡോ വര്‍ഗാസും നേടി.

 

കളിയുടെ 33 ാം മിനിറ്റില്‍ സുന്ദരമായ ഒരു ഫ്രീകിക്കിലൂടെയാണ് മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ഇതിലൂടെ ലീഡ് നേടുകയും ചെയ്‌തെങ്കിലും 57 ാം മിനിറ്റില്‍ ചിലെയ്ക്ക് പെനാല്‍റ്റി കിട്ടുകയായിരുന്നു. വിദാല്‍ എടുത്ത പെനാല്‍റ്റി അര്‍ജന്റീനയുടെ ഗോളി തട്ടിയെങ്കിലും അത് കിട്ടിയ വര്‍ഗാസ് റീബൗണ്ട് വലയിലേക്ക് ഹെഡ് ചെയ്തിടുകയുമായിരുന്നു.

നേരത്തേ അര്‍ജന്റീനയുടെ ഇതിഹാസ ഫുട്‌ബോളര്‍ ഡീഗോ മറഡോണയ്ക്ക് ആദരം അര്‍പ്പിച്ചു കൊണ്ടായിരുന്നു അര്‍ജന്റീന കളത്തിലിറങ്ങിയത്. 60 കാരനായ മറഡോണ കഴിഞ്ഞ ഡിസംബറിലാണ് മരണമടഞ്ഞത്. ഒന്നാം പകുതി അവസാനിക്കാന്‍ വെറും 12 മിനിറ്റ് മാത്രം ബാക്കി നില്‍ക്കേ മെസ്സിയുടെ സുന്ദരമായ ഫ്രീകിക്ക് എതിരാളികള്‍ കണ്ടു. ഇത് താരത്തിന്റെ 73 ാം അന്താരാഷ്ട്ര ഗോളായിരുന്നു. അര്‍ജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ബ്രസീലിലേക്ക് മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here