സതാംപ്റ്റൺ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 249 റൺസിൽ അവസാനിച്ചു. അഞ്ചാം ദിവസം രണ്ടിന് 101 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ന്യൂസീലൻഡിന് 148 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകളും നഷ്ടമായി. കിവീസിന് ആദ്യ ഇന്നിംഗ്സിൽ 32 റൺസിന്റെ ലീഡുണ്ട്.
ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഒറ്റയാൾ പോരാട്ടമാണ് കിവീസ് സ്കോര്‍ 200 കടത്തിയത്. 177 പന്തുകൾ നേരിട്ട വില്യംസൺ 49 റൺസെടുത്താണു പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി നാലും ഇഷാന്ത് ശർമ മൂന്നും വിക്കറ്റ് വീഴ്ത്തി. അശ്വിൻ രണ്ടു വിക്കറ്റും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.
അഞ്ചാം ദിവസത്തെ കളി മഴ മൂലം ഒരു മണിക്കൂർ വൈകിയാണ് തുടങ്ങിയത്. റോസ് ടെയ്ലറിനെ ശുഭ്മാൻ ഗില്ലിനെ കൈകളിലെത്തിച്ച് ഷമി ഇന്നത്തെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ഹെൻറി നിക്കോൾസ്(7), ബി.ജെ. വാട്ലിംഗ്(1), കോളിൻ ഡെ ഗ്രാന്‍ഡ് ഹോം(13), കൈൽ ജാമീസൻ(21), നെയ്ൽ വാഗ്നർ(0), ടിം സൗത്തി(30) എന്നിവരാണ് പുറത്തായത്.ഏഴ് റൺസുമായി ട്രെന്റ് ബോൾട്ട് പുറത്താകാതെ നിന്നു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 92.1 ഓവറിൽ 217 റണ്‍ സിനു പുറത്തായിരുന്നു. മത്സരത്തിന്റെ ആദ്യ ദിനവും പൂർണമായി ഉപേക്ഷിച്ചിരുന്നു. മഴയെത്തുടർന്ന് ഒരു പന്ത് പോലും എറിയാനാകാതെ നാലാം ദിനവും ഉപേക്ഷിച്ചിരുന്നു. ആദ്യ നാലു ദിനം ആകെ കളി നടന്നത് 141.2 ഓവർ മാത്രമാണ്.
ഒരു റിസർവ് ദിവസം കൂടി ബാക്കിയുണ്ടെങ്കിലും ജേതാക്കളെ കണ്ടെത്തുക പ്രയാസകരമായിരിക്കും. ടെസ്റ്റ് സമനിലയിലായാൽ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഒറ്റയാൾ പോരാട്ടമാണ് കിവീസ് സ്കോര്‍ 200 കടത്തിയത്. 177 പന്തുകൾ നേരിട്ട വില്യംസൺ 49 റൺസെടുത്താണു പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി നാലും ഇഷാന്ത് ശർമ മൂന്നും വിക്കറ്റ് വീഴ്ത്തി. അശ്വിൻ രണ്ടു വിക്കറ്റും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.
അഞ്ചാം ദിവസത്തെ കളി മഴ മൂലം ഒരു മണിക്കൂർ വൈകിയാണ് തുടങ്ങിയത്. റോസ് ടെയ്ലറിനെ ശുഭ്മാൻ ഗില്ലിനെ കൈകളിലെത്തിച്ച് ഷമി ഇന്നത്തെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ഹെൻറി നിക്കോൾസ്(7), ബി.ജെ. വാട്ലിംഗ്(1), കോളിൻ ഡെ ഗ്രാന്‍ഡ് ഹോം(13), കൈൽ ജാമീസൻ(21), നെയ്ൽ വാഗ്നർ(0), ടിം സൗത്തി(30) എന്നിവരാണ് പുറത്തായത്.ഏഴ് റൺസുമായി ട്രെന്റ് ബോൾട്ട് പുറത്താകാതെ നിന്നു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 92.1 ഓവറിൽ 217 റണ്‍ സിനു പുറത്തായിരുന്നു. മത്സരത്തിന്റെ ആദ്യ ദിനവും പൂർണമായി ഉപേക്ഷിച്ചിരുന്നു. മഴയെത്തുടർന്ന് ഒരു പന്ത് പോലും എറിയാനാകാതെ നാലാം ദിനവും ഉപേക്ഷിച്ചിരുന്നു. ആദ്യ നാലു ദിനം ആകെ കളി നടന്നത് 141.2 ഓവർ മാത്രമാണ്.
ഒരു റിസർവ് ദിവസം കൂടി ബാക്കിയുണ്ടെങ്കിലും ജേതാക്കളെ കണ്ടെത്തുക പ്രയാസകരമായിരിക്കും. ടെസ്റ്റ് സമനിലയിലായാൽ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.