അബുദാബി: ട്വൻറി20 ലോകകപ്പിൽ വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ആസ്‌ട്രേലിയ സെമി സാധ്യതകൾ സജീവമാക്കി. 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആസ്‌ട്രേലിയ 22 പന്തുകൾ ബാക്കിയിരിക്കെയാണ് വിജയം സ്വന്തമാക്കിയത്. ഡേവിഡ് വാർണർ (89), മിച്ചൽ മാർഷ് (53) എന്നിവർ ബാറ്റിങ്ങിൽ ആസ്ട്രേലിയക്കായി തിളങ്ങി.
ടോസ് നേടിയ ആസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹസൽവുഡിൻെറ ബൗളിങ്ങിന് മുന്നിൽ പതറിയ വെസ്റ്റ് ഇൻഡീസിനെ 157/7 എന്ന സ്‌കോറിൽ ഒതുക്കാൻ ആസ്‌ട്രേലിയക്കായി. വിൻഡീസ് നിരയിൽ കീറൺ പൊള്ളാർഡ് (44), എവിൻ ലൂയിസ് (29) എന്നിവർ മാത്രമാണ് തിളങ്ങിയത്. നെറ്റ് റൺറേറ്റ് വീണ്ടും ഉയർത്തിയതോടെ ആസ്ട്രേലിയ സെമി ഫൈനലിന് വളരെ അടുത്താണ്. ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരം കഴിയുന്നതോടെ വിജയിയെ അറിയാം.