ന്യൂഡൽഹി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ക്വാർട്ടർ ഫൈനലിൽ തമിഴ്‌നാടിനോട്‌ തോറ്റ്‌ കേരളം പുറത്ത്‌. കേരളത്തെ അഞ്ച്‌ വിക്കറ്റിന് തകര്‍ത്ത തമിഴ്‌നാട് സെമിയില്‍ പ്രവേശിച്ചു. 182 റണ്‍സ് പിന്തുടര്‍ന്ന തമിഴ്‌നാട് 3 പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യംകണ്ടു. ഹരി നിഷാന്ത് (22 പന്തില്‍ 32), സായ് സുദര്‍ശന്‍ (31 പന്തില്‍ 46), വിജയ് ശങ്കര്‍ (26 പന്തില്‍ 33), സഞ്ജയ് യാദവ് (22 പന്തില്‍ 32) എന്നിവരുടെ ഇന്നിങ്‌സുകളാണ് തമിഴ്‌നാടിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഷാരൂഖ് ഖാന്‍ ഒമ്പത് പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.

കേരളത്തിനായി മനുകൃഷ്‌ണന്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം 20 ഓവറില്‍ നാലു വിക്കറ്റ് നഷ്‌ടത്തില്‍ 181 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും വിഷ്‌ണു വിനോദും കേരളത്തിനായി അര്‍ധ സെഞ്ചുറി നേടി. രോഹന്‍ 43 പന്തുകള്‍ നേരിട്ട് അഞ്ചു ബൗണ്ടറിയടക്കം 51 റണ്‍സെടുത്തു. 26 പന്തില്‍ നിന്ന് ഏഴു സിക്‌സും രണ്ടു ഫോറുമടക്കം 65 റണ്‍സോടെ പുറത്താകാതെ നിന്ന വിഷ്‌ണു വിനോദാണ് കേരളത്തെ 181-ല്‍ എത്തിച്ച

LEAVE A REPLY

Please enter your comment!
Please enter your name here