റായ്പൂര്‍: ഏകദിന പരമ്പരയില്‍ തിരിച്ചടിക്കാന്‍ ഇറങ്ങിയ ന്യൂസലന്റിന് രണ്ടാം ഏകദിനത്തില്‍ വന്‍ ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യന്‍ ബൗളര്‍മാരുടെ മികവിന് മുന്നില്‍ പതറിപ്പോയ കിവികളുടെ അഞ്ചു വിക്കറ്റുകള്‍ വെറും 15 റണ്‍സിന് വീണു. 12 ഓവര്‍ പിന്നിടുമ്പോള്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം കൂടാരം കയറിക്കഴിഞ്ഞ ന്യൂസിലന്റ് 28 റണ്‍സ് എടുത്ത നിലയിലാണ്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

രോഹിതിന്റെ തീരുമാനം ശരിവെയ്ക്കുന്നത് പോലെ ബൗളര്‍മാര്‍ തിളങ്ങുകയും ചെയ്തു. റണ്‍സ് എടുക്കും മുമ്പ് ഫിന്‍ അലനെ ക്ലീന്‍ ബൗള്‍ ചെയ്ത് ഷമിയാണ് തുടങ്ങി വെച്ചത്. പിന്നാലെ ഡെവന്‍ കോണ്‍വേയെ ഏഴു റണ്‍സിന് പാണ്ഡ്യ സ്വന്തം പന്തില്‍ പിടിച്ചു. ഹെന്റി നിക്കോള്‍സണ്‍ രണ്ട്, ഡാര്‍ലി മിച്ചല്‍ ഒന്ന്, ടോം ലാഥം ഒന്ന് എന്നിങ്ങനെയാണ് അഞ്ചുവിക്കറ്റുകള്‍ വീണത്. മദ്ധ്യനിരക്കാരായ ഗ്‌ളെന്‍ ഫിലിപ്‌സും കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ടുകാരന്‍ മൈക്കല്‍ ബ്രേസ്‌വെല്ലുമാണ് ക്രീസില്‍.

 

ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞ ഷമി രണ്ടു വിക്കറ്റുകളും മുഹമ്മദ് സിറാജ്, ശാര്‍ദ്ദൂല്‍ ഠാക്കൂര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. 14 ഓവര്‍ പിന്നിടുമ്പോള്‍ 28 റണ്‍സാണ് ന്യൂസിലന്റിന്റെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ ഇന്ത്യ 12 റണ്‍സിന്റെ വിജയമാണ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here