ഒളിംപിക്‌സില്‍ ഒരു സ്വര്‍ണമെന്ന തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകരിഞ്ഞ കരോലിനെ സ്വന്തം മണ്ണില്‍ മുട്ടുകുത്തിച്ച് സിന്ധു. ഇന്ത്യന്‍ ഓപണ്‍ സീരിസ് ബാഡ്മിന്റണിന്റെ ഫൈനലില്‍ സ്‌പെയിനിന്റെ കരോലിനെ തോല്‍പിച്ച് ജേതാവായി. കരോലിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-19, 21-16.

റിയോ ഒളിംപിക്‌സിന്റെ തനിയാവര്‍ത്തനമായ മത്സരത്തില്‍ കടുത്ത പോരാട്ടമാണ് കാണികള്‍ പ്രതീക്ഷിച്ചത്. അത് തന്നെ കോര്‍ട്ടില്‍ കാണാന്‍ സാധിച്ചു. വിജയത്തിനായി ഇരുവരും പരസ്പരം പോരാടി. മത്സരത്തിന്റെ മത്സരത്തിന്റെ ആദ്യ സെറ്റ് 21-19 ന് സ്വന്തമാക്കി സിന്ധു. നിര്‍ണായകമായി രണ്ടാം സെറ്റില്‍ ആദ്യം സിന്ധു ലീഡ് ചെയ്തിരുന്നെങ്കിലും തിരിച്ചുവരവിനായി കഠിനശ്രമം കരോലിന്‍ നടത്തി. എന്നാല്‍, ഇന്നത്തെ ദിനം തീര്‍ച്ചയായും തന്റേതാണെന്ന് സിന്ധു തെളിയിച്ചു. ലീഡിനായി കരോലിന്‍ ശ്രമിക്കുന്തോറും അതിനെ പിന്നിലാക്കി രണ്ടാം സെറ്റും പി.വി സിന്ധു രണ്ടാം സെറ്റും കിരീടവും തന്റെ കൈകളിലാക്കി തന്റെ ഒളിംപിക് തോല്‍വിക്ക് മധുരപ്രതികാരം വീട്ടി.

ഇത് രണ്ടാം തവണയാണ് പി.വി സിന്ധു ഇന്ത്യന്‍ ഓപണ്‍ സ്വന്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here