ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യുഎഇയ്ക്കെതിരെ പാക്കിസ്ഥാന് ഏഴു വിക്കറ്റ് ജയം. 130 റൺസ് വിജയലക്ഷ്യം എട്ടു പന്ത് ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ മറികടന്നു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത യുഎഇയ്ക്ക് ഷെയ്മാൻ അൻവറിന്റെ 46 റൺസാണ് ഭേദപ്പെട്ട സ്കോർ നൽകിയത്. അംജദ് ജാവേദ് 27ഉം മുഹമ്മദ് ഉസ്മാൻ 21ഉം റൺസെടുത്തു. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് ആമിറും മുഹമ്മദ് ഇർഫാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ 17 റൺസിനിടെ മൂന്നു വിക്കറ്റുകൾ വീഴ്ത്തി യുഎഇ സമ്മർദത്തിലാക്കി. നാലാം വിക്കറ്റിൽ ഉമർ അക്മലും ശൊഐയ്ബ് മാലിക്കും ചേർന്ന അപരാജിത കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്. അക്മൽ 50ഉം മാലിക് 63ഉം റൺെസടുത്തു.