കൊച്ചി > സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം പ്രേമം പരിഗണിക്കാഞ്ഞത് സംബന്ധിച്ച് ചലചിത്ര മേഖലയിയും പൊതുസമൂഹത്തിലും ചര്‍ച്ചകള്‍ കൊഴുക്കുന്നു. ചിത്രം പരിഗണിക്കാഞ്ഞതിന് കാരണം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഉഴപ്പന്‍ നയമാണെന്നു പറഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയ ജൂറി ചെയര്‍മാന്‍ മോഹന് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു രംഗതെത്തി. ഒരു സംവിധായകന്‍ ഉഴപ്പി ചെയ്ത സിനിമ കേരളം മുഴുവന്‍ ഉത്സവം പോലെ കൊണ്ടാടിയിട്ടുണ്ടെന്ന് ആഷിഖ് അബു പറയുന്നു. ആ സംവിധായകനു കൊടുക്കാന്‍ പറ്റിയ ബെസ്റ്റ് പ്രോത്സാഹനമാണ് താങ്കളുടെ വാക്കുകളെന്നും ആഷിഖ് അബു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. സിനിമയ്ക്കായി അത്രയേറെ കഷ്ടപ്പെട്ട അല്‍ഫോണ്‍സ് പുത്രനെ ഒട്ടും സന്തോഷിപ്പിക്കുന്ന വാക്കുകളല്ല ജൂറി ചെയര്‍മാന്റേത്. പെരുന്തച്ചന്‍ കോപ്ളംക്സ് അതിരു കടക്കുന്നുവെന്നും ആഷിഖ് അബു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here