സാന്റിയാഗോ: ആത്മഹത്യ ചെയ്യാന്‍ മൃഗശാലക്കുള്ളിലേക്ക് അതിക്രമിച്ച കയറിയ യുവാവിനെ രക്ഷപ്പെടുത്താന്‍ രണ്ട് സിംഹങ്ങളെ വെടിവെച്ച് കൊന്നു. സിംഹക്കൂട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് അവയ്ക്ക് ഭക്ഷണമാകാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ജീവനക്കാര്‍ മൃതപ്രായനായ നിലയില്‍ യുവാവിനെ പുറത്തെടുത്തത്. കൂട്ടിലുണ്ടായിരുന്ന രണ്ട് സിംഹങ്ങള്‍ അതിനിടെ വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തു.
ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലാണ് സംഭവം നടന്നത്. മൃഗശാലയില്‍ അതിരാവിലെ എത്തിയ ഇയാള്‍ മൃഗശാലക്കുള്ളില്‍ അതിക്രമിച്ച് കടന്ന് വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി സിംഹക്കൂട്ടിനുള്ളില്‍ കയറുകയായിരുന്നു. കൂട്ടില്‍ അഞ്ചോളം സിംഹങ്ങളുണ്ടായിരുന്നു. സിംഹങ്ങള്‍ ഇയാളെ വളഞ്ഞിട്ട് ആക്രമിക്കുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ യുവാവ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.സംഭവം നടക്കുമ്പോള്‍ മൃഗശാലയില്‍ സന്ദര്‍ശകര്‍ കുറവായിരുന്നു. 20 വര്‍ഷത്തിലധികമായി മൃഗശാലയില്‍ കഴിയുന്ന രണ്ട് സിംഹങ്ങളെയാണ് മൃഗശാല അധികൃതര്‍ കൊന്നത്.lion-2

 

LEAVE A REPLY

Please enter your comment!
Please enter your name here