ചെന്നൈ: 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ വാഗ്ദാനം നടപ്പാക്കിയില്ലെന്ന ആരോപിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ വസതിക്ക് മുമ്പില്‍ കര്‍ഷക കൂട്ടായ്മ സമരത്തിനൊരുങ്ങുന്നു. തമിഴ് പ്രാദേശിക ചാനലാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ഷക കൂട്ടായ്മയായ അയ്യക്കന്നു ആണ് സമരത്തിനൊരുങ്ങുന്നത്. കാവേരി നദീ തര്‍ക്കം കത്തിനില്‍ക്കുന്ന 2002ല്‍ കര്‍ഷകരുടെ ക്ഷേമത്തിന് രജനികാന്ത് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. വാഗ്ദാനം നല്‍കി 14 വര്‍ഷം കഴിഞ്ഞിട്ടും രജനികാന്ത് വാക്ക് പാലിച്ചില്ലെന്നാണ് കര്‍ഷകരുടെ പരാതി.
നദീതര്‍ക്ക സമയത്ത് നിരവധി തമിഴ് അഭിനേതാക്കള്‍ കര്‍ണാടകക്കെതിരായ പ്രതിഷേധത്തില്‍ അണിചേര്‍ന്നിരുന്നു. ആ സമയത്ത് ഗവര്‍ണറെ കണ്ടാണ് രജനികാന്ത് സഹായധന വാഗ്ദാനം നല്‍കിയതെന്നും കര്‍ഷക കൂട്ടായ്മ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here