ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ഡെയ്‌ലി മെയ്‌ലിനെതിരേ നിയമനടപടിയുമായി വീണ്ടും മെലാനിയ ട്രംപ്.യു.എസ് പ്രസിഡന്റിന്റെ ഭാര്യയായ മെലാനി ട്രംപ് ലൈംഗിക ഇടനിലക്കാരിയാണെന്ന നിലയില്‍ തന്നെ കുറിച്ച് വാര്‍ത്തകള്‍ നല്‍കിയെന്നാണ് കേസ്. 150 മില്ല്യണ്‍ ഡോളര്‍ ആണ് നഷ്ടപരിഹാരമായി മെലാനിയ ആവശ്യപ്പെടുന്നത്.

നേരത്തെ, മേരിലാന്‍ഡ് കോടതിയില്‍ ഇതേ പരാതി മെലാനിയ നല്‍കിയിരുന്നു. എന്നാല്‍, പത്രത്തിന്റെ ആസ്ഥാനം ന്യൂയോര്‍ക്കിലാണെന്ന കാരണത്താല്‍ കേസ് തള്ളിയിരുന്നു. 1990 കളില്‍ മെലാനിയ ട്രംപ് സ്ത്രീകളെ ബിസിനസുകാര്‍ക്ക് കാഴ്ചവയ്ക്കാന്‍ ഇടനിലക്കാരിയായി എന്നാണ് പത്രം നല്‍കിയ റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here