അടുത്ത കാലത്തായി ഇന്ത്യന്‍ വിനിമയ നിരക്കിലെ വര്‍ധനവ് ആസ്വദിച്ചിരുന്ന ഗള്‍ഫിലെ പ്രവാസികള്‍ക്ക് ഇന്ത്യന്‍ രൂപയുടെ മുന്നേറ്റം തിരിച്ചടിയാകുന്നു. ഒരു മാസത്തിലേറെയായി രൂപയുടെ മൂല്യം കൂടിവരുന്നത് മൂലം ഗള്‍ഫിലെ വിനിമയ നിരക്കില്‍ ഗണ്യമായ മാറ്റമാണ് വന്നിരിക്കുന്നത്.

ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം രണ്ടു വര്‍ഷത്തിനിടെ ഏറ്റവും മികച്ചനിലയിലാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതെന്നാണ് കണക്കുകള്‍.

ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സഊദിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി നല്ല ഉയര്‍ന്ന രീതിയിലുള്ള നിരക്കാണ് ലഭിച്ചതിരുന്നത്. ഒരു ഘട്ടത്തില്‍ ഒരു സഊദി റിയാലിന് 18:50 ഇന്ത്യന്‍ രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്തിപ്പോള്‍ ഒരുരൂപയിലധികം ഇടിവാണ് കാണുന്നത്.

ഒരു സഊദി റിയാലിന് ഒരു രൂപയുടെ വ്യത്യാസമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഇനിയും ഇടിയുകയും വിനിമയ നിരക്കില്‍ മാറ്റമുണ്ടാകുമെന്നും കരുതി മാസങ്ങളായി പണം അയയ്ക്കാതെ കാത്തിരുന്നവര്‍ ഇതോടെ വെട്ടിലായിരിക്കുകയാണ്.

ഒരു റിയാലിന് 17 രൂപയില്‍ താഴെയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ വിനിമയ നിരക്ക്.

ജിസിസി രാഷ്ട്രങ്ങളിലെ തൊഴില്‍ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും ഇന്ത്യയിലേക്കുളള പണമൊഴുക്ക് ഗണ്യമായി കുറച്ചിട്ടുണ്ട്. അതോടൊപ്പം വിനിമയ നിരക്കിലെ കുറവ് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്‌റ്റേറ്റ് ബാങ്കേഴ്‌സ് കമ്മറ്റി കണക്കുകള്‍ പ്രകാരം കേരളത്തിലെ ബാങ്കുകളില്‍ 2016 ല്‍ 1.48 ലക്ഷം കോടി രൂപ പ്രവാസികള്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇരുപത് ലക്ഷം കോടി രൂപയുടെ നിക്ഷേപം കുറഞ്ഞു. അമേരിക്കന്‍ ഡോളറുമായി ഓഗസ്റ്റില്‍ ഇന്ത്യന്‍ രൂപയ്ക്കുണ്ടായിരുന്ന വിനിമയ നിരക്ക് 63.87 ആണ്. കഴിഞ്ഞ ദിവസം ഇത് 64.11 എന്ന നിലയിലേക്ക് ഉയര്‍ന്നു. രൂപയുടെ മൂല്യം ഉനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here