ഇസ് ലാമാബാദ്: പാക്കിസ്ഥാനില്‍ വധശിക്ഷകാത്തുകഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യ ചേതനയുടെ ചെരിപ്പില്‍ രഹസ്യ ചിപ്പുണ്ടെന്ന് പാക്കിസ്താന്‍. ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. അതേസമയം പാക്കിസ്താന്‍ ജാദവിന്റെ ്അമ്മയേയും, ഭാര്യയേയും അപമാനിച്ചതില്‍ പ്രതിഷേധവും ശക്തമായി.

പാക്കിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയേയും ഭാര്യയേയും പാക്കിസ്താന്‍ അപമാനിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ്, ജാദവിന്റെ ഭാര്യയുടെ ചെരിപ്പുകള്‍ പാക്കിസ്താന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്.

ചെരിപ്പില്‍ രഹസ്യ ചിപ്പോ ക്യാമറയോ ആണെന്ന നിഗമനം പരിശോധിക്കാനാണ് ഇവ ഇപ്പോള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയതെന്നാണ് പാക്കിസ്ഥാന്‍ വാദം.

ചെരിപ്പുകള്‍ ഊരിമാറ്റിച്ചത് സുരക്ഷാ കാരണങ്ങളാലാണെന്ന് പാക്കിസ്ഥാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടെന്നും കൂടാതെ അവരുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ പുതിയ ചെരിപ്പുകളും നല്‍കിയിയെന്നുമാണ് പാക്ക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസന്‍ പറഞ്ഞത്.

പാക്കസ്താന്‍ ചേതനെയും അമ്മയേയും അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇന്നലെയാണ് ഇന്ത്യ രംഗത്തെത്തിയത്. കൂടിക്കാഴ്ച സംബന്ധിച്ച് ഉണ്ടാക്കിയ ധാരണകള്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here