ചിക്കാഗോ: “പ്രകൃതി ദുരന്തങ്ങൾ മാധ്യമങ്ങളുടെ തലക്കെട്ടുകൾ കീഴടക്കുമ്പോഴും, ഞൊടി നേരത്തേക്കുള്ള ദേശീയ ശ്രദ്ധ പിടിച്ചു പറ്റുമ്പോഴും പുനരധിവാസവും പുന:സ്ഥാപിക്കലും ദീർഘമായി തുടരുന്നു” – സിൽവിയ മാത്യൂസ് ബർവെൽ.
ഓക്കി ചുഴലിക്കാറ്റ് നമ്മുടെ കൊച്ചു കേരളത്തിന്റെ തീരദേശത്തും, പ്രത്യേകിച്ച് കടലിൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബാംങ്ങളെ കുറച്ചൊന്നുമല്ല അലട്ടിയിരിക്കുന്നത്. കുറച്ചു ദിവസത്തെ ദേശീയ മാധ്യമ ശ്രദ്ധ, പ്രത്യേകിച്ച് രാഷ്ട്രീയ പകപോക്കലുകളിലും കുപ്രചരണങ്ങളിലുമായി മാത്രം ഒതുങ്ങിയതിനു ശേഷം, ദീർഘമായി തുടരുന്ന അനന്തര ഫലങ്ങൾ എന്നും കാണാതെ പോകുന്നു എന്നതാണ് സത്യം.
ഓക്കി ദുരന്തം കഴിഞ്ഞ് പുനരധിവാസവാസ പ്രവർത്തനങ്ങളിൽ പ്രവാസികളായ ഒരോ മലയാളികൾക്കും എന്ത്, എവിടെ ചെയ്യാനാകും എന്നത് ഒരു ചോദ്യ ചിഹ്നമാണ്.
ഇവിടെയാണ് ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) പോലുള്ള സംഘടനകളുടെ പ്രശക്തി. നോർത്ത് അമേരിക്കയിലുള്ള മലയാളികളെ ഒരുമിച്ചു കൂട്ടി, ദേശീയ തലത്തിൽ ഒരു കോൺഫറൻസ് കോൾ സംഘടിപ്പിക്കുകയാണ് ഫോമാ.
സമസ്ത മേഖലയിലെ മലയാളികളുടെയും അഭിപ്രായങ്ങൾ കേട്ടതിനു ശേഷം, കൂട്ടായി എന്തൊക്കെ ചെയ്യാം എന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി 2017 ഡിസംബർ 11-ആം തീയതി വൈകിട്ട് 8:30 -ന് (ന്യൂയോർക്ക് സമയം/ഈ.എസ്.ടി.) ഒരു ദേശീയ കോൺഫറൻസ് നടത്തുകയാണ് ഫോമാ.
ഡയൽ ചെയ്യേണ്ട നമ്പർ 712-775-7035
ആക്സസ് കോഡ് – 910192#
കൂടുതൽ വിവരങ്ങൾക്ക് : ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1919 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434.