ന്യൂഡൽഹി: ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്, നടി തപ്സി എന്നിവരുടെ വീടുകളിലും ഓഫീസുകളിലും നടന്ന റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ആദായനികുതി വകുപ്പ്.
ഇരുവരെയും പുണെയിൽ വച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തപ്സിയുടെ വീട്, ഓഫിസ്, അനുരാഗ് കശ്യപിന്റെ പ്രൊഡക്ഷൻ ഹൗസ് ഫാന്റം ഫിലിംസ് എന്നിവിടങ്ങളിലാണ് ബുധനാഴ്ച റെയ്ഡ് ആരംഭിച്ചത്.
തപ്സി പന്നു 5 കോടി രൂപ പണമടച്ചതിന്റെ രസീത് കണ്ടെടുത്തു. ബോക്സ് ഓഫിസ് കളക്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ 300 കോടി രൂപയുടെ പൊരുത്തക്കേട് വിശദീകരിക്കാൻ ഫാന്റം ഫിലിംസ് കമ്പനി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇരുവരും പ്രതികരിച്ചിരുന്നു. കൂടാതെ, കർഷക പ്രക്ഷോഭവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.