കോഴിക്കോട്: ജില്ലയിലെ കാരശേരി പഞ്ചായത്തില്‍ ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്കാണ് ബാക്ടീരിയ ബാധിച്ചത്. ഇവരുടെ കുടുംബാഗങ്ങളില്‍ ചിലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊർജിതമാക്കി.
പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലാണ് രോഗങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആറ്, 10 വയസുകാരായ ആൺകുട്ടികളിലാണ് രോഗബാധ. 10 വയസുകാരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജില്ലയിൽ വീണ്ടും രോഗബാധ കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊർജിതമാക്കി. രോഗം കണ്ടെത്തിയ പഞ്ചായത്തിലെ ഭക്ഷണശാലകള്‍, ഇറച്ചി കടകള്‍, മത്സ്യമാര്‍ക്കറ്റ് എന്നിവടങ്ങളില്‍ പ്രത്യേക സ്ക്വാഡ് പരിശോധന തുടങ്ങി. ഇതിന് പുറമേ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.