അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു. ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. 86 വയസായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ അസുഖം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കൊവിഡിനു ശേഷം ആരോഗ്യനില മോശമായ അദ്ദേഹത്തെ നവംബര്‍ രണ്ടിന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകിട്ട് ആരോഗ്യ നില വീണ്ടും മോശമാവുകയായിരുന്നു.

മൂന്ന് തവണ അസം മുഖ്യമന്ത്രിയായ അദ്ദേഹം 15 വര്‍ഷമാണ് ആകെ മുഖ്യമന്ത്രി പദത്തില്‍ ഇരുന്നത്. ആറ് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ്, അസം പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന സമയത്ത് മന്ത്രിസഭയില്‍ അദ്ദേഹം ഉണ്ടായിരുന്നു. അമ്പത് വര്‍ഷമാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തകനായി തുടര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here