ബംഗളൂരു: ചൊവ്വ ഗ്രഹത്തിെൻറ ഏറ്റവും വലിയ ഉപഗ്രഹമായ ഫോബോസിെൻറ ചിത്രം പകർത്തി മംഗൾയാൻ.  2013 നവംബറിൽ വിക്ഷേപിച്ച് 2014 സെപ്റ്റംബറിൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ മംഗൾയാൻ (മാർസ് ഒാർബിറ്റർ മിഷൻ) വിസ്മയിപ്പിച്ച് ഇപ്പോഴും വിവരശേഖരണം തുടരുകയാണെന്നതിെൻറ തെളിവായാണ് ഉപഗ്രഹത്തിെൻറ ചിത്രം ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്.

ചൊവ്വയുടെ ഏറ്റവും അടുത്തുള്ള ഫോബോസിെൻറ ചിത്രം ജൂലൈ ഒന്നിനാണ് പേടകത്തിൽ ഘടിപ്പിച്ച മാർസ് കളർ കാമറ പകർത്തിയത്. മംഗൾയാൻ പേടകം ചൊവ്വയിൽനിന്ന് 7200 കിേലാമീറ്ററും ഫോബോസിൽനിന്ന് 4200 കിേലാമീറ്ററും അകലെയുള്ള സമയത്ത് എടുത്ത ചിത്രമാണിത്.

എട്ട് ഫ്രെയിമുകളിലുള്ള ചിത്രങ്ങൾ കൂട്ടിച്ചേർത്ത് ഒറ്റ ചിത്രമാക്കിയാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ആറുമാസത്തെ നിരീക്ഷണത്തിനായാണ് മംഗൾയാൻ വിക്ഷേപിച്ചതെങ്കിലും ഇന്ധനം ആവശ്യത്തിനുള്ളതിനാൽ ഇപ്പോഴും പേടകം പ്രവർത്തന സജ്ജമാണ്.

സൗരയൂഥത്തിെൻറ ആരംഭകാലത്ത് രൂപപ്പെട്ടെന്ന് കരുതുന്ന കാർബൊണേഷ്യസ് കോൺട്രൈറ്റുകളാൽ സമ്പന്നമായ ഉപഗ്രഹമാണ് ഫോബോസെന്നാണ് കരുതപ്പെടുന്നത്. ഫോബോസിലെ ഗർത്തങ്ങളും ചിത്രത്തിൽ കാണാം. സ്റ്റിക്നിയാണ് ഫോബോസിലെ ഏറ്റവും വലിയ ഗർത്തം.

LEAVE A REPLY

Please enter your comment!
Please enter your name here