ഹൈദരാബാദ്: രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലിനെ തുടർന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് നടൻ രജനീകാന്ത് ആശുപത്രി വിട്ടു. ഭയപ്പെടത്തക്ക ഒന്നുമില്ലെന്ന മെഡിക്കൽ റിപ്പോർട്ടിനെ തുടർന്നാണു രജനിയെ ഡിസ്ചാർജ് ചെയ്തത്.
അദ്ദേഹത്തിന്റെ രക്തസമ്മർദം സാധാരണ നിലയിൽ ആയിട്ടുണ്ടെന്നും സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു. ഡിസംബർ 25ന് രാവിലെയാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.