ന്യുഡല്‍ഹി: പാനമ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായ് എന്‍ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റിനു മുമ്പാകെ ഹാജരായി. ഇന്ന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി ഐശ്വര്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഡല്‍ഹിയിലെ ജംനഗര്‍ ഹൗസ് ഓഫീസിലാണ് ഐശ്വര്യ ഹാജരായത്. ചോദ്യം ചെയ്യല്‍ ഇന്ന് പുര്‍ത്തിയായില്ലെങ്കില്‍ മറ്റൊരു ദിവസം വീണ്ടും വിളിപ്പിക്കും.

വിദേശത്ത് സ്വത്ത സമ്പാദിച്ചതുമായി ബന്ധപ്പെട്ട വിദേശ വിനിമയ ചട്ടത്തിന്റെ ലംഘനവും ഐശ്വര്യയുടെ പേരിലുണ്ട്. മുന്‍പ് രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും അസൗകര്യം കാണിച്ച് ഐശ്വര്യ ഹാജരായിരുന്നില്ല. ഇനിയും ഹാജരായില്ലെങ്കില്‍ ഇ.ഡി കോടതിയെ സമീപിച്ച് അറസ്റ്റു വാറന്റ് നല്‍കിയേക്കുമെന്ന സൂചനയുണ്ടായിരുന്നു.

2016ലാണ് പാനമ രേഖകള്‍ പുറത്തായത്. നികുതി വെട്ടിപ്പിനായി വിദേശത്ത് നിക്ഷേപം നടത്തിയ 300ലേറെ ഇന്ത്യക്കാരുടെ പട്ടിക ഇതിലുണ്ടായിരുന്നു. അമിത് ബച്ചനും അഭിഷേക് ബച്ചനുമടക്കം ഇതിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here