കൊച്ചുി : തനിക്കെതിരായ പീഡനപരാതി കെട്ടിച്ചമച്ചതാണെന്ന് നടൻ വിജയ്‌ബാബുവിന്റെ മൊഴി. യുവനടിയെ പീഡിപ്പിച്ച കേസിൽ ചോദ്യം ചെയ്യപ്പോഴാണ് വിജയ്ബാബു പൊലീസിനോട് ഇക്കാര്യം വ്യക്തമാക്കിയത്. നടിക്ക് സിനിമയിൽ അവസരം നല്കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചു. നടിയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നും വിജയ് ബാബു പറഞ്ഞു.

എറണാകുളം തേവര സ്റ്റേഷനിലാണ് വിജയ് ബാബുവിനെ ചോദ്യംചെയ്യുന്നത്. അതേസമയം നടനെ

വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മിഷണർ അറിയിച്ചു. പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്നും ഒളിവിൽ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിനെ സഹായിച്ചവരെ കണ്ടെത്തുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നാളെ വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി വിധിയുള്ളതിനാൽ ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.

വിദേശത്തെ ഒരു മാസത്തിലേറെ നീണ്ട ഒളിവ് ജീവിതത്തിന് ശേഷം ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നടൻ കൊച്ചിയിൽ തിരിച്ചെത്തിയത്. കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും നടൻ പ്രതികരിച്ചു

പീഡന പരാതി ഉയർന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരികെയെത്തിക്കാൻ അന്വേഷണസംഘം നടത്തിയ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാൽ മാമ്രേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളുവെന്ന് കോടതിയും നിലപാടെടുത്തു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവിൽ പോകാനുള്ള സാദ്ധ്യത കൂടി മുൻനിർത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് നേരത്തെ അറിയിച്ച സമയത്ത് തിരിച്ചെത്താതിരുന്നതെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ നടൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

മാർച്ച് മാസം 16, 22 തീയതികളിൽ വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന് യുവനടി നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here