രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇന്ന് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു.

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇന്ന് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു.

നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇനിമുതല്‍ ഒഴിവാക്കണമെന്ന് ബൈജു കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ കോടതിയലക്ഷ്യ കേസുകളില്‍ നേരിട്ട് ഹാജരാകുന്നതാണ് കീഴ്‌വഴക്കമെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നും ഒഴിവാക്കണമെന്നും ബൈജു ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും അതു പരിശോധിച്ച് തീരുമാനിക്കാമെന്നുമായിരുന്നു ഹൈക്കോടതിയുടെ മറുപടി. ഇതേതുടര്‍ന്ന് വിശദീകരണം നല്‍കാന്‍ സാവകാശം തേടിയ ബൈജുവിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. ഈ മാസം 25ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം ബൈജു കൊട്ടാരക്കര ചാനല്‍ ചര്‍ച്ചയില്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

അതിനിടെ, കോടതിയില്‍ ബൈജു മാപ്പുപറഞ്ഞു. എന്നാല്‍ മാപ്പപേക്ഷ രേഖാമൂലം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here