രാജീവന്‍ വെള്ളൂര്‍, രവിദാസ്,വിഷ്ണു, സെബിന്‍, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദന്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ഡാര്‍ക് -ഷെയ്ഡ്‌സ് ഓഫ് എ സീക്രട്ട് ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മലയാള സിനിമയില്‍ ആദ്യമായി ഒരു വനിതാ സംവിധായിക അവതരിപ്പിക്കുന്ന ക്രൈം ത്രില്ലര്‍ സിനിമയാണ് ‘ഡാര്‍ക് -ഷെയ്ഡ്‌സ് ഓഫ് എ സീക്രട്ട്’.

ബിജു, കിരണ്‍ കൃഷ്ണ,വിദ്യ മുകുന്ദന്‍, ബിജു പലേരി, സന്തോഷ് ശ്രീസ്ത, ശ്യാം കണ്‍മണി, പാപ്പച്ചന്‍ ആലക്കോട്,അനീഷ് കുമാര്‍ കാപ്പിമല തുടങ്ങിയവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതുവരെ പറയാത്ത ഒരു കഥയും ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റും ചേര്‍ന്ന് ആദ്യവസാനം പ്രേക്ഷകരെ എന്‍ഗേജ്ഡാക്കുന്ന ഒരു സിനിമ തന്നെ ആകും ‘ഡാര്‍ക് ഷെയ്ഡ്‌സ് ഓഫ് എ സീക്രട്ട്’.

എഴുത്തുക്കാരി കൂടിയായ വിദ്യ മുകുന്ദന്‍ 2020-ല്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ നിന്നും ‘മലയാള സിനിമയിലെ വസ്ത്രാലങ്കാരത്തിന്റെ ചരിത്രം’എന്ന വിഷയത്തില്‍ ഫെല്ലോഷിപ്പ് ,പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫണ്ടമെന്റല്‍സ് ഇന്‍ ഫിലിം ഡയറഷനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവ കരസ്ഥമാക്കിട്ടുണ്ട്.
‘നിറം മറന്ന് ശലഭം’, ‘സമ്മോഹനം’ എന്നീ മ്യൂസിക്ക് ആല്‍ബങ്ങള്‍, ഷോര്‍ട്ട് ഫിലിമായ ‘Reassure’ എന്നിവയുടെ തിരക്കഥയും സംവിധാനവും വിദ്യ മുകുന്ദന്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.

‘ഞാനറിയാതെ ‘എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഡിസൈന്‍ ചെയ്തു. പരസ്യ ചിത്രങ്ങള്‍ക്കും,ടി വി പ്രോഗ്രാമുകള്‍ക്കും കോസ്റ്റ്യൂം ചെയ്തത് കൂടാതെ ഏഷ്യാനെറ്റ് ന്യൂസ് സ്‌റ്റൈലിസ്റ്റായും ഉണ്ടായിരുന്ന വിദ്യ മുകുന്ദന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ‘ഡാര്‍ക് ഷെയ്ഡ്‌സ് ഓഫ് എ സീക്രട്ട്’ നിലാ ക്രീയേറ്റീവ് മീഡിയ യുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ് എ നിര്‍വഹിക്കുന്നു.

എഡിറ്റിംഗ്-റിഞ്ചു ആര്‍ വി, ജോയ് തമലം, അനില്‍ തളിക്കുളം എന്നിവരുടെ വരികള്‍ക്ക് വിനീഷ് മണി, കെ. ജെ ശ്രീരാജ്, എന്നിവര്‍ സംഗീതം പകരുന്നു. രശ്മി സതീഷ്, മണികണ്ഠന്‍ പെരുമ്പടപ്പ് എന്നിവരാണ് ഗായകര്‍. പശ്ചാത്തലസംഗീതം- വിനീഷ് മണി, സൗണ്ട് ഡിസൈന്‍, മിക്‌സിങ്-ടി കൃഷ്ണനുണ്ണി,അരുണ്‍ വര്‍മ്മ,
പി ആര്‍ ഒ-എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here