(ഫോമാ ന്യൂസ് ടീം)

ഫോമയ്‌ക്കും ഫോമയുടെ നിർവ്വാഹക സമിതി  നേതാക്കന്മാർക്കുമെതിരായിസാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ  ആരോപണങ്ങൾ ഉന്നയിച്ചുംവ്യാജമായി തെളിവുകൾ ഉണ്ടാക്കിയുംപ്രസിദ്ധീകരിച്ചതിനെതിരെ ഏഞ്ചല ഗൊറോഫിജോസ് എബ്രഹാംചേഞ്ച്.ഓർഗ് എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ചു. വ്യാജ ആരോപണങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കു വെക്കുന്നതുംപ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നിരിക്കെഫോമയുടെ സൽപ്പേരിനുംപ്രശസ്തിക്കും കളങ്കമുണ്ടാക്കുന്നതിനായി മന:പ്പൂർവം വ്യാജമായി തെളിവുകൾ സൃഷ്ടിച്ചുംആരോപണങ്ങൾ ഉന്നയിച്ചുംസാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അല്ലാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും ഫോമ മുന്നറിയിപ്പ് നൽകിയിരുന്നു.. തുടർന്നും വ്യാജ ആരോപണങ്ങളുമായി എതിർ കക്ഷികൾ മുന്നോട്ട് പോയതിനെ തുടർന്ന്ആഗസ്ത് പതിമൂന്നിന് കൂടിയ ഫോമയുടെ അടിയന്തിര നാഷനൽ  കമ്മറ്റിഅഡ്വൈസറി കൗൺസിൽ ,ജുഡീഷ്യൽ കൗൺസിൽകംപ്ലയൻസ് കൗൺസിൽ,വനിത-യുവജന പ്രതിനിധികൾ എന്നിവർ ഉൾപ്പടെയുള്ളവർ  നിയമ നടപടി സ്വീകരിക്കാൻ ഫോമാ എക്‌സികുട്ടീവിനെ  ചുമതലപ്പെടുത്തിയതിനെ തുടർന്നാണ് നിയമ നടപടികൾ ആരംഭിച്ചത്.

ആരെങ്കിലും വ്യാജ വാർത്തകൾ സൃഷ്ടിക്കുകയും പങ്കുവെക്കുകയോപ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവരോട് പിൻവലിക്കാൻ നിർദ്ദേശിക്കണമെന്നുംനിലവിൽ ആരെങ്കിലും അപ്രകാരം പ്രചരിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കിൽ  അവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഫോമയുടെ മുൻ സെക്രട്ടറിയായ ജോസ് അബ്രഹാമിനെ സംഘടനാ വിരുദ്ധമായ നടപടികൾക്ക് അന്വേഷണം നടത്തി  സസ്പൻഡ് ചെയ്തതിനെ തുടർന്നാണ്‌  ഏഞ്ചല വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയൂം മറ്റുള്ളവർ വഴി ജോസ് എബ്രഹാമിനെതിരായ നടപടി പിൻവലിച്ചില്ലെങ്കിൽ ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു ഫോമയെയും നേതാക്കൻമാരെയും അപകീർത്തിപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയത്. ഭീഷണികൾക്ക് വഴങ്ങാതിരുന്നതിനെ തുടർന്നാണ് ഫോമയ്‌ക്കെതിരെയുള്ള വ്യാജ ആരോപണങ്ങളുമായി ഏഞ്ചലയുംമറ്റും രംഗത്ത് വന്നിട്ടുള്ളത്.

ഫോമയുടെ നേതാക്കൾ പ്രത്യേകം പ്രത്യേകമായി എതിർകക്ഷികളുടെ പ്രവ്യത്തിമൂലമുണ്ടായിട്ടുള്ള മാനഹാനിക്കുംഅപമാനത്തിനും മാനനഷ്ടത്തിന് കേസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.ഫോമാ ജനറൽ സെക്രട്ടറിയുടെ പേരിൽ വ്യാജ പ്രൊഫയിൽ സൃഷ്ഠിച്ചു അതിലൂടെ മെസ്സേജുകൾ അയച്ചു

ജനങ്ങളിലും ഫോമയുടെ പ്രവർത്തകരിലും അവമതിപ്പു സൃഷ്ടിക്കുന്നതിന് ഇടയാക്കിയതും ഇതിൽ പെടും..

ഫോമ നാളിതുവരെ പുലർത്തിപോരുന്ന  മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുംനയങ്ങളും വ്യവസ്ഥാപിത ചട്ടങ്ങളും പിന്തുടർന്നുഫോമയുടെ പ്രവർത്തകർ മുന്നോട്ട് പോകുമെന്ന് ഫോമാ എക്സിക്യൂട്ടീവ് ഓഫീസേഴ്‌സ്  പറഞ്ഞു. വാർത്തകളുടെ നിജസ്ഥിതി അറിയാതെ വ്യാജ വാർത്തകൾ കൂടുതലായി പ്രചരിപ്പിക്കുന്നത് കുട്ടികളും യുവജനങ്ങളുമാണ്. അത്തരം കുപ്രചാരണങ്ങളിൽ  വീഴാതെ സത്യാവസ്ഥ മനസ്സിലാക്കാൻ എല്ലാവരും തയ്യാറാകണമെന്നുംവ്യാജ വാർത്തകൾ സാമൂഹ്യ മാധ്യമത്തിൽ  പ്രചരിപ്പിക്കുന്നവരെ  ഒറ്റപ്പെടുത്തണമെന്നും വ്യാജ വാർത്തകൾ പങ്കുവെയ്ക്കുന്നത് നിർത്തിവെക്കണമെന്നും  ഫോമാ എക്സിക്യൂട്ടീവ് ഓഫീസേഴ്സ്സ് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here