പി പി ചെറിയാന്‍ 

ഒഹായെ: ഒഹായെ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ കൊളംബസില്‍ പോലീസിന്റെ വെടിയേറ്റു മരിച്ച ആന്‍ഡ്രെ ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കുന്നതിന് സിറ്റി തീരുമാനിച്ചു . മെയ് 14 വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ചു പ്രഖ്യാപനമുണ്ടായത്. സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരം നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു . നിരായുധനായ ആന്‍ഡ്രെ ഹില്‍ എന്ന 47 കാരനാണ് കൊളംബിസ് പോലീസ് ആദം കോയിലുടെ വെടിയേറ്റു മരിച്ചത്.

2020 ഡിസംബര്‍ 20 നായിരുന്നു സംഭവം അര്‍ദ്ധരാത്രി കഴിഞ്ഞു രണ്ടു മണിയോടെ സുഹൃത്തിന്റെ ഗാരേജില്‍ നിന്നും കൈയില്‍ സെല്‍ഫോണ് ഉയര്‍ത്തിപ്പിടിച്ച് പുറത്തുവരികയായിരുന്ന ഹില്ലിന് നേരെയാണ് പോലീസ് ഓഫീസര്‍ വെടിവച്ചത് . വെടിയേറ്റ ഹില്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൈയിലുണ്ടായിരുന്നത് തോക്കാണെന്ന് തെറ്റിദ്ധരിച്ചു തന്റെ കക്ഷി വെടിയുതിര്‍ത്തതെന്ന് ആദം കോയ്ക്ക്  വേണ്ടി ഹാജരായ അറ്റോര്‍ണി വാദിച്ചു . പ്രതി കുറ്റം നിഷേധിക്കുകയും ചെയ്തു , 19 വര്‍ഷത്തെ സര്‍വീസാണ് കോയ്ക്ക് ഉണ്ടായിരുന്നത്.

അര്‍ദ്ധരാത്രിയില്‍ വീടിനു സമീപം ഒരു കാര്‍ വന്നു നില്‍ക്കുന്നുവെന്ന് സമീപവാസി നല്‍കിയ വിവരമനുസരിച്ച് എത്തിച്ചേര്‍ന്നതായിരുന്നു പോലീസ്. ആന്‍ഡ്രി ഹില്ലിന്റെ കുടുംബത്തിനുണ്ടായ നഷ്ടം പരിഹരിക്കാന്‍ 10 മില്യണ്‍ ഡോളറിനാകില്ലെന്നും എന്നാല്‍ താല്‍ക്കാലിക ആശ്വാസത്തിനാണ് ഈ തുക അനുവദിക്കുന്നതെന്നും കൊളംബസ് സിറ്റി അറ്റോര്‍ണി സാക്ക ക്ലിന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പോലീസ് ഓഫീസറെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here