ഫ്‌ളോറിഡയിലെ മിയാമിയില്‍ ഭാഗികമായി തകര്‍ന്ന പന്ത്രണ്ട് നില കെട്ടിടം പൂര്‍ണ്ണമായി പൊളിച്ചുനീക്കിയ ശേഷം കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും നീക്കം ചെയ്തത് 4.8 ദശലക്ഷം കിലോ കോണ്‍ക്രീറ്റ്. പ്രദേശത്ത് ഉഷ്ണകൊടുങ്കാറ്റായ എല്‍സ വീശിയടിച്ചേക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് കെട്ടിടം ബാക്കി ഭാഗം പെട്ടന്ന് തന്നെ പൊളിച്ചു നീക്കിയത്.

പ്രദേശം എല്‍സ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥമായിരുന്നുവെങ്കിലും നിലവില്‍ എല്‍സ പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങിയതിന്റെ ആശ്വാസത്തിലാണ് അധികൃതര്‍. ഫ്‌ലോറിഡയിലെ കെട്ടിട ദുരന്തത്തില്‍ 28 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. 117 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here